Wednesday, January 13, 2010

വില്ലേജാഫീസില്‍

"അല്ല ഡോക്ടറെ , നിങ്ങള്‍ ഈ വര്‍ഷത്തെ പീ ജി എന്ട്രന്‍സ് എഴുതുന്നില്ലേ?"
ചോദ്യം നല്ല പാതി നാസിന്റെതാണ്..അവള്‍ ഇവിടെ അടുത്ത് ഒരു ക്ലിനിക്കില്‍ ജോയിന്‍ ചെയ്തതെയുള്ളൂ...

'ആ എഴുത്ണ്ടല്ലോ?'
"എന്നാ ഓണ്‍ലൈന്‍ അപേക്ഷിച് വില്ലേജോഫീസില്‍ പോയി ഇന്‍കം നേറ്റിവിറ്റി കമ്മ്യൂണിട്ടി സര്‍ട്ടിഫിക്കെറ്റെല്ലാം ഉണ്ടാക്കാന്‍ നൊക്കീ..."

23 ആം തിയ്യതിക്ക് മുമ്പേ അപേക്ഷ കമ്മീഷ്ണറുടെ ഓഫീസില്‍ എത്തണം...എക്സാമിനുള്ള തെയ്യാറെടുപ്പ് ആയത് കൊണ്ട് കുറെ നാളായി ലീവിലാണ്...പണിയില്ലാണ്ട് പൊത്തകവും ആയിട്ട് ഇരിക്കണ്...അത്ര തന്നെ...

അപേക്ഷാ ഫോം ഓണ്‍ലൈന്‍ സമര്‍പ്പണം കഴിഞ്ഞ അതിന്‍റെ പ്രിന്റും കൂടെ ഒരു കൂട്ടം സര്‍ട്ടിഫിക്കട്ടും ഡൌണ്‍ ലോഡ് ചെയ്ത് തയ്യാറെടുത്തു... ഇന്‍കം നേറ്റിവിറ്റി കമ്മ്യൂണിട്ടി.. എന്‍റെ ദൈവമേ!!!!!!!

എന്നാ ഇന്ന് തന്നെ പോയേക്കാം വില്ലേജോഫീസില്‍..എന്തൊക്കെ വേണ്ടി വരും....എല്ലാത്തിനും ഓരോ അപേക്ഷ...റേഷന്‍ കാര്‍ഡ്....ഐടെന്റിറ്റി കാര്‍ഡ്..നികുതിയടച്ച രസീത്... ആധാരം.... ഹെന്റമ്മേ...

കുറെ കാലമായി റേഷന്‍ കാര്‍ഡൊക്കെ ഒന്ന് തുറന്നു നോക്കീട്ട് ...ചട്ടയൊക്കെ കൊള്ളാം...പുതിയ റേഷന്‍ കാര്‍ഡ് ... 05 അംഗ കുടുംബത്തിന്റെ മാസ വരുമാനം 380 രൂപ... കൊള്ളാം!!!!!!!!!!!!!

ആ... എന്തേലും ആവട്ടെ ഓഫീസില്‍ പോയി നോക്കാം....

08 .01 .2010 വെള്ളി...

പണിയില്ലാത്തോണ്ട് നേരത്തെ കുളിച്ച കുട്ടപ്പനായി 11 .00 മണിയോട് കൂടി വില്ലേജോഫീസില്‍ എത്തി... ഓഫീസറുടെ കസേര ഒഴിഞ്ഞ കെടക്കണ്...അവിടെ മറ്റൊരു കസേരയില്‍ ചാഞ്ഞിരിക്കുന്നമാന്യനോട് ചോദിച്ചു...

'വില്ലെജോഫീസര്‍?'
"ഇല്ല..."
'എപ്പോ വരും?'
"ഇന്ന് വരില്ല..."
'നാളെയുണ്ടാവുമോ?'
"ഇല്ല....രണ്ടാം ശനി.."
'തിങ്കളാഴ്ചയോ?'
"ആ... ഉണ്ടാവും.."

ഹാവൂ..സമാധാനമായി...ഇനിയിപ്പോ ഇവിടെ കാത്തിരിക്കണ്ട...വീട്ടില്‍ പോയേക്കാം...പോവുന്ന വഴി SBT യില്‍ കയറി ആയിരം രൂപയുടെ ചലാനും അടച്ചു..

11 .01 .2010 തിങ്കള്‍


വീണ്ടും പഴയ പരിപാടികള്‍... വില്ലേജോഫീസില്‍ .. പുറത്ത് തിരക്കൊന്നും ഇല്ല,,, വേഗം സര്ടിഫിക്കട്ടും വാങ്ങി പോകാം...വേഗം അകത്ത് കയറി... ഓഫീസര്‍ എത്തീട്ടില്ല...

ഒരു അര മണിക്കൂര്‍ കാത്തിരുന്നു..അര മാറി ഒന്നായി... ഒന്നരയായി...രണ്ടായി...

പഴയ കസേരയില്‍ വീണ്ടും പഴയ മാന്യന്‍...

'വില്ലെജോഫീസര്‍?'
"ഇന്ന് വരില്ല.."
'അല്ല ഞാന്‍ മിനിയാന്ന് വന്നിരുന്നു?'
"അതിനു?"
'അല്ല..ഞാന്‍ ഒരു ഡോക്ടര്‍ ആണ്..എനിക്ക് ഒരു സര്ടിഫിക്കട്ട് വേണമായിരുന്നു...'
"ആ ഇന്ന് വില്ലേജ് ഓഫീസര്‍ ഒരു കോണ്‍ഫറാന്‍സിന് പോയേക്കുവാ..."
'കോണ്‍ഫറാന്‍സു ഇന്ന് തീരുമാനിച്ചതാണോ?'
"ആ എനിക്കറിയില്ല...നാളെ വന്നൊളൂ...."

12 .01 .2010 ചൊവ്വ

വീണ്ടും ഉടുത്തൊരുങ്ങി വില്ലേജോഫീസില്‍.. മുറ്റത്തെത്തിയപ്പോഴേ ഞെട്ടി,... ആളുകളുടെ വരി ഓഫീസും കഴിഞ്ഞ റോഡിലേക്ക്... പുറകിലായി ഞാനുംനിന്നു...

അങ്ങനെ എന്‍റെ ഊഴം എത്തി...
"എന്തെ?"
'ഒരു സര്ടിഫിക്കട്ട് വേണം, പരീക്ഷക്ക്...'
അപേക്ഷ വായിച്ച കഴിഞ്ഞു ഓഫീസര്‍, "ഡോക്ടരാ അല്ലെ...ഇപ്പൊ പ്രാക്ടീസ് ചെയ്യുന്നുണ്ടോ?"

'ഇല്ല...'

ഞാന്‍ ഇരിക്കാന്‍ ഒരു കസേര നോക്കി..ഇല്ല..ഒരു കസേരയും ഇല്ല... ഞാന്‍ അയാളുടെ മുന്നില്‍ ഭവ്യതയോടെ നിന്നു...

"ആ...പ്രാക്ടീസ് ചെയ്യുന്നില്ല എന്നും പറഞ്ഞു ഒരു വെള്ള പേപ്പറില്‍ എഴുതി തരണം ,,,പിന്നെ,,, ആ,,,ആദ്യം അത് എഴുതീട്ട് കാണിക്കൂ..."

ഞാന്‍ പുറത്തേക്ക് നടന്നു...ഇനി അതിന്‍റെ ഫോര്‍മാറ്റ് എവിടുന്നു കിട്ടും... അവസാനം ഒരു മണിക്കൂര്‍ തപ്പി പിടിച്ച ഒരു ഫോര്‍മാറ്റ് കിട്ടി...

............................... താലൂക്കില്‍ ..................വില്ലേജില്‍...................... അംശം.....................ദേശത്ത് താമസിക്കുന്ന ................................എന്നയാളുടെ മകന്‍ ...........................എന്ന ഞാന്‍ വില്ലെജോഫീസരുടെ മുമ്പാകെ ചെയ്യുന്ന സത്യ പ്രസ്താവന...

അവസാനം എഴുതി തീര്‍ത്തു..പക്ഷെ വരിയുടെ മുന്നിലേക്ക് ആരെയും കടത്തി വിടുന്നില്ല...വീണ്ടും പുറകില്‍... സമയം വൈകി... ഓഫീസര്‍ ഉച്ച ഭക്ഷണത്തിന് പോയി...
ഇനിയിപ്പോ നാളെ വരാം...

13 .01 .2010 ബുധന്‍

സമയം 10 .00 മണി...ഓഫീസര്‍ എത്തീട്ടില്ല... കാത്തിരുന്നു..
11 .00 മണി.... എത്തിയിട്ടില്ല ...വീണ്ടും പഴയ മാന്യന്‍റെ അടുത്തേക്ക്...
"വരും..."

സമയം 11 .30 ...ആളെത്തി...

ഇന്ന് വല്യ തിരക്കില്ല..എന്‍റെ ഊഴം എത്തി..വീണ്ടും ഭവ്യതയോടെ നിന്നു..ആവശ്യം എന്റെതാണല്ലോ...
"ആ..ആരാ ഈ ഫോം പൂരിപ്പിച്ചത്?"
'ഞാന്‍ തന്നെയാ...'
"ഹൂം...ഇത് ഞങ്ങള്‍ ചെയ്യേണ്ട പണിയാ..."

വീണ്ടും തിരിച്ചും മറിച്ചും നോക്കുന്നു...
"താങ്കളുടെ ഉപ്പ ഏതു വില്ലെജിലാ..."
'ഇവിടെ തന്നെ...'
"ഉമ്മയോ?"
'ഈ വില്ലേജില്‍ തന്നെ...'
"ഡോക്ടര്‍ കല്യാണം കഴിച്ചതാണോ?"
'അതെ...'
"അവര്‍ ഏതു വില്ലെജിലാ? ജോലിയുണ്ടോ?"

ഇനിയിപ്പോ ജോലി ഉണ്ടെന്നു പറഞ്ഞാല്‍ ശമ്പള സര്ടിഫിക്കെട്ട് വേണ്ടി വരും...ഒരാഴച്ചയെ ആയുള്ളൂ ജോലി ചെയ്യാന്‍ ...അതോണ്ട് ഞാന്‍ പറഞ്ഞു...

'ജോലി ഇല്ല... ഈ വില്ലേജില്‍ അല്ല...അടുത്ത വില്ലേജിലാ...'

"എന്നാ ഞാന്‍ ആ വില്ലേജിലെക്ക് ഒരു എഴുത്ത് തരാം...അവിടുത്തെ ഓഫീസര്‍ അവിടെ സ്വത്തൊന്നും ഇല്ലാ എന്ന് പറഞ്ഞ ഒരു ലെറ്റര്‍ തരും..അതുമായി വാ...എന്നിട്ട് തരാം സര്ടിഫിക്കെട്ട് ...."

എന്‍റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു.... ഞാന്‍ മാന്യമായി പറഞ്ഞു...

'സാര്‍ എനിക്ക് സര്ടിഫിക്കെട്ട് വേണ്ട...ഒരാഴച്ചയായി ഞാന്‍ ഇതിനു നടക്കുന്നു...ഇനിയിപ്പോ പരീക്ഷയും എഴുതുന്നില്ല... '
ഞാന്‍ ആ ഫോം വലിച്ച കീറി വീട്ടിലേക്ക് നടന്നു...

എന്ട്രന്‍സ് എക്സാം എഴുതാന്‍ എന്തിനാ ഇത്രേം സര്ടിഫിക്കട്ട് ‌...പ്രവേശനം കിട്ടീട്ട് പോരെ?

24 comments:

ഡോക്ടര്‍ said...

എന്ട്രന്‍സ് എക്സാം എഴുതാന്‍ എന്തിനാ ഇത്രേം സര്ടിഫിക്കട്ട് ‌...പ്രവേശനം കിട്ടീട്ട് പോരെ?

mujeeb kaindar said...

സർട്ടിഫിക്കറ്റൊന്നും വെക്കാതെ എൻ ട്രൻസ് എഴുതാൻ അവസരമൊരുക്കിയൽ, കണ്ടമാനം അപേക്ഷവരും, പി എസ് സി പരീക്ഷ പോലെ.
എഴുതാനാണെങ്കിലോ, ആൾക്കാരൊന്നുമുണ്ടാവില്ല...
.
ശരിയാണുഒരു തരത്തില്ല്, പരീക്ഷ കഴിഞ്ഞ് ലിസ്റ്റിൽ വന്നവരോട് സർട്ടിഫികറ്റ് ഹജരാക്കൻ പറഞ്ഞാൽ മതിയായിരുന്നു. പുകിലുകൾ കുറഞ്ഞ് കിട്ടുമായിരുന്നു.

അനില്‍@ബ്ലോഗ് // anil said...

ഡോകടറെ,
ദ്വേഷ്യം പിടിച്ചിട്ട് കാര്യമില്ല.
നമ്മുടെ നിയമങ്ങള്‍ നൂലാമാലകളാണ്.
ചില കാര്യങ്ങളില്‍ നമ്മള്‍ അല്പം മിനക്കെട്ടേ പറ്റൂ.

എന്റെ ഭാര്യക്ക് പി.എസ്.സി ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യാന്‍ നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ് വേണം. വില്ലേജാഫീസര്‍ സുഹൃത്താണ്, മറ്റ് പല ഉദ്യോഗസ്ഥരും സുഹൃത്തുക്കള്‍, അവസാനം ഇന്റര്‍വ്യൂവിനു മൂന്നു ദിവസം മുന്നെ കുറിപ്പെഴുതി കയ്യില്‍ തന്നു, 250 കിലോമീറ്റര്‍ അപ്പുറത്തുള്ള വില്ലേജില്‍ നിന്നുകൂടി വരുമാന സര്‍ട്ടിഫിക്കറ്റ് വേണം. എന്തു ചെയ്യാന്‍, ഡോക്ടര്‍ കീറിക്കളഞ്ഞതുപോലെ കീറിക്കളയാന്‍ പറ്റില്ല, പിറ്റേന്ന് പുലര്‍ച്ചെ 250 കി.മി വണ്ടി ഓടിച്ച് ടി വില്ലേജ് ഓഫീസിലെത്തി, ഓഫീസര്‍ ഉണ്ടായിരുന്നതുകൊണ്ട് അന്നു തന്നെ എഴുതി വാങ്ങി രാത്രി 250 കി.മി തിരികെ ഓടിച്ച് വീട്ടിലെത്തി,പിറ്റേന്ന് സര്‍ട്ടിഫിക്കറ്റും വാങ്ങി.

ഈ വെടക്ക് പിടിച്ച നൂലാമാലകളില്‍ പരിഷ്കാരങ്ങള്‍ വേണമെന്ന് കാലാകാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്, യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. ഏതായാലും ഒരു പൊളിച്ചെഴുത്തിനായ് കാത്തിരിക്കാം.

ഷൈജൻ കാക്കര said...

ഇതൊരു തരം സഹായസഹകരണ സഘമല്ലേ!

ഈ വക നിയമങ്ങൾ പടച്ചുണ്ടാക്കുന്നതും ഉണ്ടാക്കിയ നിയമങ്ങൾ കാത്തു പരിപാലിക്കുന്നതും അഴിമതിക്കല്ലേ.

അനില്‍@ബ്ലോഗ് // anil said...

കാക്കരെയുടെ കമന്റ് തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതാവാനെ വഴിയുള്ളൂ.
ബ്രിട്ടീഷുകാരന്റെ കാലത്തെ നിയമങ്ങളാണ് ഇപ്പോഴും നമ്മള്‍ പിന്തുടരുന്നത്. അത് മാറ്റണമെങ്കില്‍ പുതിയ നിയമ നിര്‍മ്മാണത്തിലൂടെയേ പറ്റൂ. അതിന് ആര്‍ജ്ജവമുള്ള സര്‍ക്കാരുകള്‍ വരണം, ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ കഴിവുള്ള സമൂഹം വേണം.

Typist | എഴുത്തുകാരി said...

ചുരുക്കത്തില്‍ എട്ടാം തിയതി മുതല്‍ പതിമൂന്നാം തിയതി വരെ വില്ലേജ് ഓഫീസില്‍ നിത്യസന്ദര്‍നം നടത്തിയിട്ടും കാര്യമൊന്നും നടന്നുമില്ല. എന്തു ചെയ്യാന്‍. സര്‍ക്കാരുകാര്യം മുറപോലെ!

ഷൈജൻ കാക്കര said...

അനിൽ,

ബ്രിട്ടീഷ്കാരുണ്ടാക്കിയ നിയമത്തിന്റെ കാര്യത്തിൽ അനിൽ പറഞ്ഞതിൽ ഞാനും യോജിക്കുന്നു, അത്‌ മാറ്റിയെഴുതാൻ ആർജ്ജവമുള്ള സർക്കാരുകളും ജനവും വേണം. പക്ഷെ 6 പതിറ്റാണ്ടിന്‌ ശേഷം, എന്ന്‌വെച്ചാൽ ഇപ്പോൾ ഉണ്ടാക്കുന്ന നിയമവും അങ്ങനെയായാലോ?

ആദ്യകാലങ്ങളിൽ പറമ്പിൽ മോട്ടോർ വെയ്ക്കുന്നതിന്‌ ആവശ്യമായ വൈദ്യുതിക്ക്‌ ഉടമസ്ഥൻ വെള്ളപേപ്പറിൽ പവർ ഒഫ്‌ അറ്റൊർണി വീട്ടുകാരുടെ പേരിൽ കൊടുത്താൽ മതിയായിരുന്നു. പുതിയ നിയമ പ്രകാരം, ഇലക്ട്രിസിറ്റി ആപ്പിസിൽ സൂക്ഷിക്കുന പുസ്തകത്തിൽ ഉടമസ്ഥൻ നേരിട്ട്‌ വന്ന്‌ ഒപ്പിടണം. വെള്ളപേപ്പറിലെ ഉടമസ്ഥന്റെ ഒപ്പ്‌ ശരിയാവുകയില്ല! പിന്നെ ഔദാര്യം പോലെ ഒരു പകർപ്പ്‌ വീട്ടുകാർ വശം കൊടുത്ത്‌ ഉടമസ്ഥൻ (രണ്ടു സാക്ഷിയും) ഒപ്പിട്ടതിന്‌ ശേഷം എക്സികുട്ടിവ്‌ എഞ്ചിനീയർക്ക്‌ നേരിട്ട്‌ തപാൽ മാർഗ്ഗം അയച്ച്‌ കൊടുക്കണം.

ഈ നിയമമുണ്ടാക്കിയവർക്ക്‌ വ്യക്തമായും അറിയാം വലിയ ഒരു ജന സമൂഹം കേരളത്തിന്‌ വെളിയിലാണെന്നും അവർക്ക്‌ ഇത്‌ ബുദ്ധിമുട്ടാവും എന്ന്‌. അങ്ങനെയുള്ള ബുദ്ധിമുട്ടുകൽ ഒഴിവാകണമെങ്ങിൽ... ബാക്കിയെല്ലാം നാട്ടുനടപ്പുകൾ

അനില്‍@ബ്ലോഗ് // anil said...

കാക്കര,
നിയമങ്ങള്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുന്നതിനു കാരണം നമ്മുടെ ജനങ്ങള്‍ തന്നെയാണ് .
നിയമങ്ങളുടെ പഴുതുപയോഗിച്ച് ഈ ജനങ്ങള്‍ കാട്ടിക്കൂട്ടുന്ന തട്ടിപ്പും വെട്ടിപ്പും ചില്ലറയൊന്നുമല്ല. അതു തടയാന്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയുണ്ട്. അത്തരം പ്രശ്നങ്ങള്‍ വേറെ അഡ്രസ്സ് ചെയ്യപ്പെടണം.

anushka said...

കമ്പ്യൂട്ടറൊക്കെ കാര്യം ലളിതമാക്കുമെന്നാണ്‌ കരുതിയത്.ഇപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതായിരിക്കുന്നു..

ramanika said...

എത്രയോ കാര്‍ഡുകള്‍ സര്‍ക്കാര്‍ തരുന്നു
ഒരു "രാവനു" കാര്‍ഡു കൂടി ആയാല്‍ ഡോക്ടറുടെ പ്രശ്നം പോലയൂള്ള പ്രശ്നം ഇല്ലാതാക്കാം
ഇതിനെ കുറിച്ച് എന്തൊക്കെയോ തീരുമാനങ്ങള്‍ ആവും എന്നൊക്കെ പറഞ്ഞിരുന്നു
അതും കോള്‍ഡ്‌ സ്റ്റൊരെജില്‍ ആയി
അനുഭവിക്കാനുള്ളത് അനുഭവിക്കാതെ പറ്റുമോ ?

Anil cheleri kumaran said...

എന്തൊരു കഷ്ടാ ഇതു..!

മുക്കുവന്‍ said...

I had a many bad incident like this with many govt offices..

latest one: marriage certificate....like here mentioned, I did go to him 6-7 time.. still did not get it.. at last I recorded a audio conversation with the registrar and at the end I replayed the conversation to her. then I told, behave well other wise this will be played in next days Asianet Show....:) yea that worked and I got the certificate on the same day !

ത്രിശ്ശൂക്കാരന്‍ said...

ഞാനും അനുഭവിച്ചതാണ് നിയമത്തിന്റെ നൂലാമാലകള്‍ അനവധി തവണ.

നിയമത്തിന്റെ വശങ്ങള്‍ കൃത്യമായി അറിവില്ലാതിരുന്നതുകൊണ്ടാണ് പലപ്പോഴും അങ്ങിനെയൊക്കെ സംഭവിച്ചത്. താലൂക്ക് ഓഫീസര്‍ ആയിരുന്ന വല്യച്ഛന്‍ തന്ന ഉപദേശമനുസരിച്ച് അവര്‍ ചോദിയ്ക്കാന്‍ സാധ്യതയുള്ള എല്ലാ പേപ്പറുകളും കൊണ്ട് പോയപ്പോള്‍ ആദ്യപ്രാവശ്യം തന്നെ certificate കിട്ടിയ അനുഭവവുമുണ്ട്.
അതുകൊണ്ടാണ് എനിയ്ക്ക് തോന്നിയത്, ഈ കാര്യങ്ങളിലുള്ള നമ്മുടെ അജ്ഞതയല്ലേ പ്രശ്നങ്ങള്‍ക്ക് കാരണം? ചില മര്‍ക്കടമുഷ്ടിക്കാരായ ഓഫീസര്‍മാര്‍ ചിലപ്പോള്‍ ആളുകളെ ആവശ്യമില്ലാതെ ബുദ്ധിമുട്ടിയ്ക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്.
നാട്ടിലുള്ള ഒരു സുഹൃത്ത് മകന്റെ ജാതി സര്‍ട്ടിഫിക്കറ്റിന് ചെന്നപ്പോള്‍ ഏകദേശം രണ്ടാഴ്ച നടന്ന് ബുദ്ധിമുട്ടിയ ശേഷം ലോകല്‍ ശാഖാ ഭാരവാഹികളെയും കൊണ്ട് ഓഫീസറുടെ വീട്ടില്‍ചെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പിറ്റെ ദിവസം രാവിലെ 10 മണിയ്ക്ക് certificate കൊടുത്ത കാര്യവും ഇതിന്റെ കൂടെ പറയാതെ വയ്യ.

ഹന്‍ല്ലലത്ത് Hanllalath said...

ഓരൊന്നിന്റെയും വ്യക്തമായ procedure അതാത് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സമ്പ്രദായം കൊണ്ടു വന്നാല്‍ നൂറു വട്ടം ഓടുന്നത് ഒഴിവാക്കാം എന്ന് തോന്നുന്നു.
ഉത്തരവാദപ്പെട്ട ഉന്നത ഉദ്യോഗസ്ധരുടെ കാര്യ പരിപാടികള്‍ കൂടി അതായത് അവര്‍ ഉറപ്പായും ഓഫീസില്‍ ഉണ്ടാകുന്ന സമയങ്ങള്‍/ദിവസങ്ങള്‍ കൂടി അപ്ഡേറ്റ് ചെയ്യാവുന്ന തരത്തില്‍ ഒരു നോട്ടീസ് ബോര്‍ഡ് വെക്കുന്നതും നന്നായിരിക്കും
(എന്നാലും കാര്യമില്ല, നോട്ടീസ് ബോര്‍ഡ് ചിതലു പിടിക്കാതിരിക്കാന്‍ മുടങ്ങാതെ യൂണിയന്‍ പരിപാടികളുടെ പോസ്റ്റര്‍ മാത്രമേ ഒട്ടിക്കൂ...
നമ്മുടെയല്ലെ നാട്.....:( )

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
Unknown said...

ഡോക്ടര്‍ കാര്യം വിവരിച്ചത് നന്നായി.. ഇനി അപ്പറഞ്ഞ സ്ഥലത്തേക്ക് ഓടുമ്പൊ ... പൂരിപ്പിച്ച ഫോര്‍മും,അതിന്റെയൊക്കെ പൂരിപ്പിക്കാത്ത കോപ്പിയും എടുത്തേക്കാം.
അവസാനം ആ മഹാന്റെ മുന്നില്‍ വെച്ച് പേപ്പര്‍ കീറിയത് ഒട്ടും ശരിയായില്ല, ഒരു ഡോക്റെരല്ലേ.. കൊട്ടേഷന്‍ ടീമിനെ വിട്ടു ശരിക്കൊന്നു ഉമ്മ വെച്ചിരുന്നേല്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ല്കുന്ന ഓഫീസറെ കാണാമായിരുന്നു. ഏതായാലും വിവരണം കലക്കി !!!

മലപ്പുറം പാണക്കാട് വില്ലജ് ഇല്‍ താമസിക്കുന്നവനാ ഈയുള്ളവന്‍, പക്ഷെ ഇത് വരെ ഇങ്ങനെ ഒരനുഭവം ഉണ്ടായില്ല എന്ന് കൂടി ചേര്‍ക്കുന്നു...

jayanEvoor said...

ജോലി കിട്ടും മുൻപ് ഞാനുമിതൊക്കെ അനുഭവിച്ചിരുന്നു....

വല്ലാത്ത പുകിൽ തന്നെ!

ഇതൊക്കെ എന്നു ശരിയാകുമോ പടച്ചോനേ!

താരകൻ said...

entrance എന്ന കടമ്പക്കും മുൻപുള്ള കടമ്പയിൽ തടഞ്ഞുവീണല്ലെ..കൊള്ളാം വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു

പാവപ്പെട്ടവൻ said...

സര്‍ക്കാര്‍ തൊഴില്‍ കിട്ടുന്നതുവരെ ജനങ്ങളോട് താല്‍പര്യവും സ്നേഹവും കാണിക്കുന്നവര്‍ പിന്നീട് തല തിരിയുന്നത് രോഗമാണ് .അതിനുള്ള മരുന്ന് ഡോക്ടറുടെ കയ്യില്‍ ഇല്ലാ പക്ഷേ ജനകിയ വിചാരണ എന്നൊരു മരുന്നുണ്ട്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എല്ലാ വില്ലേജ്‌ ഓഫീസര്‍മാരും ഒരുപോലെ അല്ല. എനിക്കുണ്ടായ അനുഭവം വ്യത്യസ്ഥമാണ്‌. യാതൊരു മുന്‍പരിചയവും ഇല്ലാത്ത ഒരു ഓഫീസര്‍. എന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലം, അതിനു ഒരുതവണ കരം അടയ്ക്കുവാന്‍ ചെന്നപ്പോള്‍ ആ സ്ഥലം ഞങ്ങളുടെ പേരിലല്ല പോലും.

അതു ശരിയാക്കുവാന്‍ ആ ഓഫീസര്‍ തന്നെ ആണു സഹായിച്ചത്‌. ഞങ്ങള്‍ നാട്ടില്‍ ഇല്ലാതിരുന്ന സമയത്ത്‌, അദ്ദേഹത്തിന്റെ മൊബെയില്‍ ഫോണില്‍ നിന്നും ഞങ്ങളെ വിളിച്ച്‌ MLA യുടെ നമ്പര്‍ തന്ന് അദ്ദേഹത്തെ വിളിച്ചു കാര്യം പറയുവാന്‍ അറിയിച്ച്‌, അദാലത്തില്‍ അവതരിപ്പിച്ച്‌ പ്രശ്നപരിഹാരം ചെയ്തുതന്നതും യുവതലമുറയില്‍ പെട്ട ഒരു മനുഷ്യന്‍ തന്നെ.

ഇങ്ങനെ ഉള്ളവരും ഉണ്ട്‌

Saleel said...

പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ റാങ്ക്‌ ലിസ്റ്റില്‍ ഇടം നേടാന്‍, പ്രവേശനപരീക്ഷയ്ക്ക്‌ നാല്‍പത്‌ ശതമാനം മാര്‍ക്ക്‌ മതി. റാങ്ക്‌ ലിസ്റ്റ്‌ തയ്യാറാക്കുവാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമായിരിക്കാം. പക്ഷെ ജനറല്‍ ക്വാട്ടായിലേയ്ക്ക്‌ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടല്ലോ? http://cee-kerala.org/pgmedi/2010/appl/pros.pdf എന്തായാലും വ്യക്തി-കുടുംബ വിവരങ്ങള്‍ ആധികാരികമായി നല്‍കുന്ന ഇ-കാര്‍ഡുകളൊക്കെ ഏര്‍പ്പെടുത്തേണ്ട സമയം കഴിഞ്ഞു.

yousufpa said...

sarkaru karyam murapole ennanallo...!!.

സൂത്രന്‍..!! said...

:(കഷ്ട്ടം

Faizal Kondotty said...

:) what to do?